• Blockquote

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Duis non justo nec auge

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

എഡിറ്റോറിയല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എഡിറ്റോറിയല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൊഴിഞ്ഞ വര്‍ഷവും നമ്മുടെ മോങ്ങവും.

2011 ഡിസംബർ 31, ശനിയാഴ്‌ച 3 അഭിപ്രായ(ങ്ങള്‍)

      രു വര്‍ഷം കൂടി നമ്മളില്‍ നിന്ന് അകന്ന് പോയി. 2011 മോങ്ങത്തിനെ  സംബന്ധിച്ചിടത്തോളം അല്‍പ്പമൊക്കെ അഭിമാനിക്കാനുള്ള വക നല്‍കികൊണ്ടാണ് കടന്ന് പോയത്. പൊതു വിഷയങ്ങളിലൊന്നും ഐക്യപെടുന്ന സ്വഭാവം പൊതുവെ കുറവായ നമ്മുടെ നാട് ആ പതിവ് തെറ്റിച്ച് കൊണ്ട് നാടിനെ ഗ്രസിച്ച ലഹരിയെന്ന മഹാ വിപത്തിനെതിരെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങളുമായി മുന്നേറെന്ന ശുഭ പ്രതീക്ഷ നല്‍കുന്ന കാഴ്ച്ചകളും കണ്ട് കൊണ്ടാണ് 2011 നമ്മില്‍ നിന്ന് നടന്നകന്നത്.
  സി.കെ.ഉമര്‍ കുട്ടി മാസ്റ്റര്‍ മുതല്‍ കോഴിക്കോടന്‍ അബൂബക്കര്‍ക്ക വരെ മുപ്പതോളം പേരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ജീവന്റെ അനിവാര്യമായ അവധിക്ക് വഴങ്ങി നമ്മളോട് യാത്ര പറഞ്ഞത്. അതില്‍ നീണ്ട് അന്‍പത് കൊല്ലം ചെറുപുത്തൂര്‍ മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി ട്രഷറായിരുന്ന മണ്ണിങ്ങച്ചാലി മൊയ്ദീന്‍ കുട്ടി ഹാജി, പ്രമുഖ മത പണ്ഡിതന്‍ സി.കെ.മമ്മോയില്‍ മുസ്ലിയാര്‍ ഹില്‍ടോപ്പ്, മോങ്ങത്തെ ആദ്യ പോലീസുകാരന്‍ എ.എസ്.ഐ. സുകുമാരേട്ടന്‍ , വാലഞ്ചേരിയിലെ പൌര പ്രമുഖനും വാലഞ്ചേരി സലഫി മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മോങ്ങത്തെ ആദ്യകാല വ്യാപാരിയുമായ വാളപ്ര സിറാജുദ്ധീന്‍ ഹാജി, ചെറുപുത്തൂരിന്റെ ഗുരുനാഥന്‍‌മാരായ ഉണ്ണിയ്യ ടീച്ചര്‍, ഓടക്കല്‍ അബ്ദുള്ള കുട്ടി മാസ്റ്റര്‍ എന്നിവരുടെയൊക്കെ വിയോഗം നമ്മുടെ പ്രദേശത്തിനു നികത്താനാവാത്ത നഷ്ടം തന്നെയാണ്.  വിവിധ മേഖലകളില്‍ സമൂഹത്തിന് മാതൃക കാണിച്ച് നടന്നകന്ന അവരുടെ പിന്നിട്ട് കാലടികള്‍ ഈ തലമുറക്ക് ഒരു വഴികാട്ടിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
         നട്ടുച്ചക്ക് സൂര്യനസ്തമിച്ച പോലെ യവ്വനത്തില്‍ തന്നെ മരണം പുല്‍കിയ ജിദ്ദയില്‍ അന്തരിച്ച സി.കെ.ഹഫ്സത്തും, ചെറുപുത്തൂരിലെ നദീറ ടീച്ചറും, നൊട്ടത്ത് ആദമാനും മക്കയില്‍ വാഹനാ‍പകടത്തില്‍ മരിച്ച ഹില്‍ടോപ് കലീബകണ്ടി കോട്ട കറുത്തേടത്ത് ജാബിറിന്റെ മകള്‍ ഹിബ എന്ന കൊച്ച് ബാലികയും നാടിന്റെ നൊമ്പരമായി അവശേഷിക്കുന്നു.
      മോങ്ങത്തിന്റെ അഭിമാനം ഉയര്‍ത്തി പല വെക്തികളും വാര്‍ത്തകളില്‍ ഇടം കണ്ടെത്തിയ വര്‍ഷമായിരുന്നു 2011. വിക്ഞാന സമ്പാദനത്തിലൂടെ നാടിന്റെ അഭിമാനമായ ചേങ്ങോടന്‍ ഫാത്തിമാ ദില്‍‌ഷാദ ദേശാഭിമാനി ദിനപത്രം സംസ്ഥാന തലത്തില്‍ നടത്തിയ 20 ലക്ഷം കുട്ടികള്‍ മാറ്റുരച്ച അക്ഷര മുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വാര്‍ത്ത കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ ഒന്നാണ്. ദുബൈ ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദിന്റെ പേരിലുള്ള ലോകസമാധാന അവാര്‍ഡ് കമ്മിറ്റിയില്‍ മോങ്ങം സ്വദേശിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസലാം മോങ്ങത്തെ ഉള്‍പെടുത്തിയതും, ദീര്‍ഘ കാലം മോങ്ങം അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജ് പ്രിസിപ്പള്‍ ആയിരുന്ന ഡോക്ടര്‍ സുഹ്‌റാബിക്ക് അറബി ഭാഷക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് “ഗുണ്ടര്‍ട്ട് അവാര്‍ഡ് 2011” നല്‍കി ആദരിച്ചതും മോങ്ങത്തിന് അഭിമാ‍നിക്കാന്‍ വക നല്‍കിയതായിരുന്നു. 
    ചത്തീസ്ഖണ്ഢ്ല്‍ വെച്ച് നടന്ന ഈ വര്‍ഷത്തെ  ദേശീയ സ്കൂള്‍ ഹാന്‍ഡ്ബോള്‍ മത്സരത്തില്‍ കേരള സംസ്ഥാന സ്കൂള്‍ ടീമിനു വേണ്ടി ബൂട്ടണിഞ്ഞ സി.കെ.അസ്‌ഹറ്ദ്ധീനും, പഞ്ചായത്ത് കേരളോത്സവ കായിക മേളയില്‍ ഓട്ട മത്സരത്തില്‍ കഴിവ് തെളിയിച്ച് സംസ്ഥാന തലം വരെ എത്തി ഇപ്പോള്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുന്ന ജാബിര്‍ തടപറമ്പും കായിക രംഗത്ത് മോങ്ങത്തിന്റെ  യശസ്സ് വാനോളം ഉയര്‍ത്തിയവരാണ്. 
           കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി എസ് സി അപ്ലയ്ഡ് സ്റ്റാറ്റിറ്റിക്സ് പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ജാബിര്‍ ബങ്കാളത്തും പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടിയ ഫാദി ഷഹിനും ഉനൈസും ജെസ്‌നി മോളും, എസ്.എസ്.എല്‍.സിക്ക് ഉന്നത വിജയം നേടിയ ഹെന്നയും മാജിദയും, കാലികറ്റ് യൂണിവേഴ്സിറ്റി നടത്തിയ എം.എ.പോസ്റ്റ് അഫ്സലുല്‍ ഉലമ പരീക്ഷയില്‍  മൂന്നാം റാങ്ക് നേടിയ മോങ്ങം അന്‍‌വാറും ഇസ്ലാം അറബിക് കോളേജിലെ വിദ്ധ്യാര്‍ത്ഥിനിയും ഒളമതില്‍ സ്വദേശിനിയുമായ സജീറയും,   ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജുകേഷന്‍ (ഐ.എ.എം.ഐ) രാജ്യ വ്യാപകമായി സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഇന്റെര്‍നാഷണല്‍ സ്‌കോളസ്റ്റിക് ടാലന്റ് ടെസ്‌റ്റില്‍ (ഐ.എസ്.ടി.ടി 2010-2011) സംസ്ഥാനത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ ഒന്നാം റാങ്ക് നേടിയ മോങ്ങത്തെ ഇര്‍ഫാന.കെ.പിയും  വിദ്ധ്യാഭ്യാസ രംഗത്ത്  മികവ് കാട്ടിയ നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ്. ഉപജില്ലാ ശാസ്ത്ര മേളയില്‍ തുടര്‍ച്ചയായി ആറാം വര്‍ഷവും ജേതാക്കളായും ഉപജില്ലാ കായിക മേളയില്‍ ഓവറോള്‍ ചമ്പ്യന്മാരായും മോങ്ങം എ.എം.യു.പി സ്കൂളും നാടിന് അഭിമാനമായി
          അന്യന്റെ മുതല്‍ കവര്‍ന്നെടുക്കാന്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന ഈ കാലത്ത് കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി മോങ്ങത്തെ ഓട്ടോ ഡ്രൈവര്‍മാരായ വിനിലും കൂനേങ്ങല്‍ ശിഹാബും നാടിനും സമൂഹത്തിനും മാതൃക കാണിച്ചതും ഈ വര്‍ഷം എടുത്ത് പറയേണ്ട സംഭവങ്ങളാണ്. 
            സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ എന്നും നമ്മുടെ നാട് എല്ലാം മറന്ന് ഒന്നിക്കാറുണ്ട്. പറക്കമുറ്റാത്ത കുട്ടികളെയും ഭാര്യയെയും തനിച്ചാക്കി യവ്വനത്തില്‍ തന്നെ മരണത്തിന് കീഴടങ്ങിയ നൊട്ടത്ത് ആദമാന്റെ കുടുംബത്തെ സഹായിക്കാന്‍ രൂപീകരിച്ച കുടുംബ സഹായ ഫണ്ടും, ഇരു വൃക്കകളും തകരാറിലായി ചികിത്സക്ക് വഴിയില്ലാതെ കഷ്ടപെടുന്ന ചെറുപുത്തൂരിലെ ധന്യയെ സഹായിക്കാന്‍ രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിയും, മാനസിക രോഗത്താല്‍ പ്രയാസപെടുന്ന ടൈലര്‍ കൃഷ്ണന്‍ കുട്ടിക്ക് ശ്രമധാനത്താല്‍ നല്ലൊരു വീടൊരുക്കി കൊടുത്ത വിസ്മയ ക്ലബ്ബിന്റെ  പ്രവര്‍ത്തനങ്ങളും, മാറാ രോഗികള്‍ക്കും മരണാസന്നര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മോങ്ങം യൂണിറ്റി പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങളും, നാട്ടിലെ പാവപെട്ട ജനങ്ങള്‍ക്ക് എന്നും ആശ്രയമായ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ റമദാന്‍ ഫണ്ടും മറ്റു പ്രവര്‍ത്തനങ്ങളും, ഗുരുതരാവസ്ഥയില്‍ അസുഖം പിടിപെട്ട് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇപ്പോശും ചികിത്സ തുടരുന്ന മോങ്ങം സി.കെ.അജ്മലിന് മൊറയൂര്‍ വിച്ച്.എച്ച്.എം.എച്ച്.എസ്.എസിലെ സഹപാടികള്‍ സഹായ ധനം എത്തിച്ചതും, വിവിധ സംഘടനകളുടെ ഇതര റിലീഫ് പ്രവര്‍ത്തനങ്ങളും ജീവ കാരുണ്യ രംഗത്ത് കഴിഞ്ഞ വര്‍ഷം കണ്ട ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ്. 
              മഞ്ഞപിത്തം, പകര്‍ച്ച പനി, കാലവര്‍ഷ കെടുതി, ഭൂ ചലനം ടാങ്കര്‍ ലോറി അപകടം തുടങ്ങി ഭീതി പരത്തിയ ചില അശുഭ വാര്‍ത്തകളിലൂടെയും നമ്മുടെ മോങ്ങം കടന്ന് പോയി. 18 മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതും, തലക്ക് കാന്‍സര്‍ ബാധിച്ച പട്ടിയുടെ പരാക്രമണത്തിനും മോങ്ങം സാക്ഷിയാവേണ്ടി വന്നതും മുന്‍ വര്‍ഷ കാഴ്ച്ചകളിലെ ഏടുകളിലുണ്ട്. മോങ്ങത്തെ രാഷ്ട്രീയ മത സാംസ്‌കാരിക രംഗത്തെ എല്ലാ സംഘടനകളും അവരുടെ പ്രവര്‍ത്തന പരിധിയില്‍ നിന്നുകൊണ്ട് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച വര്‍ഷം കൂടിയാണ് കടന്ന് പോയത്. എന്നാല്‍ മോങ്ങത്തെ പ്രബല രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗ്രൂപ്പ് കളികളും അന്തര്‍ നാടകങ്ങളും അച്ചടക്ക നടപടിയും ആരോപണ പ്രത്യാരോപണങ്ങളും എല്ലാം പൊതു ജനം നേരില്‍ കണ്ടതും ഇതോടോപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
       അഭിമാനിച്ച് തല ഉയര്‍ത്താന്‍ നൂറുകണക്കിന് സംഭവങ്ങളുണ്ടെങ്കിലും അപമാനത്താല്‍ തല താഴ്ത്തി പിടിക്കേണ്ട ചിലതിനും 2011 സാക്ഷിയാവേണ്ടി വന്നു. അതില്‍ ഏറ്റവും ഗുരുതരമായത് മത സൌഹാര്‍ദ്ധത്തിന് പേരു കേട്ട നമ്മുടെ പ്രദേശത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ മൊറയൂര്‍ മഹാ ശിവ ക്ഷേത്രത്തിന് തീവെച്ചതും അതിനോടനുബന്ധിച്ച് ഹില്‍ടോപ്പില്‍ നിസ്കാര പള്ളിക്ക് നേരെ ഉണ്ടായ അക്രമവുമാണ്. എന്നാല്‍ വിശയത്തിന്റെ ഗൌരവം ഉള്‍കൊണ്ട് ജാതിയും മതവും നോക്കാതെ അതിനെ എല്ലാ വിഭാഗം ജനങ്ങളും അപലപിച്ചതും നടപടിക്ക് വേണ്ടി ഒന്നിച്ച് പ്രതിഷേധിച്ചതും എടുത്ത് പറയേണ്ട കാര്യമാണ്. നിസാര പ്രശ്നങ്ങളുടെ പേരില്‍ താഴേ മോങ്ങത്തെ ജനങ്ങള്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചതും ഒഴിവാകാനാവുമായിരുന്ന സംഭവമായിരുന്നു. 
        മോങ്ങം എ.എം.യു.പി.സ്കൂളില്‍ മുന്‍ ഹെഡ്മിസ്ട്രസ് ദേവകി ടീച്ചര്‍ ഒരു ഭാഗത്തും മാനേജ്മെന്റും പി.ടി.എ യും മറുഭാഗത്തുമായി ഉണ്ടായ ചേരിപോരും ചെളിവാരി എറിയലും നാടിനും സ്കൂളിനും നാണക്കേടായി എന്ന് പറയാതെ വയ്യ. അകത്ത് മാത്രം പുകഞ്ഞ് കൊണ്ടിരുന്ന ആ വിഷയത്തെ  “എന്റെ മോങ്ങം“ പൊതുസമൂഹത്തിന് മുന്നിലേക്ക് തുറന്ന് വിടുകയായിരുന്നു. പറയാന്‍ അല്‍പ്പം പ്രയാസമുണ്ടെങ്കിലും പീഡനങ്ങളുടെ ഈ കാലത്ത് ഏതാനും ചില പീഡന കേസുകളിലും നമ്മുടെ നാടിന്റെ പേരിനെ ചെളി തെറിപ്പിക്കാന്‍ ചിലരൊക്കെ പ്രതിസ്ഥാനത്ത് വന്നു എന്നതും  പറയാതെ വയ്യ. 
        ചില വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിന് ചില ഭാഗങ്ങളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുകളെയും ഭീഷണികളെയും നേരിടേണ്ടി വന്നതും എന്നാല്‍ അതിന്റെ എത്രയോ മടങ്ങ് ജനങ്ങളുടെ പിന്തുണയും പ്രചോദനവും ലഭിച്ചതും 2011 ല്‍ ഞങ്ങളും നേരിട്ടനുഭവിച്ചു, ഇതില്‍ പരാമര്‍ശിച്ചതും അല്ലാത്തതുമായ ഒട്ടനവധി സംഭവങ്ങള്‍ മോങ്ങത്തും പരിസരങ്ങളിലുമായി സംഭവിച്ചിട്ടുണ്ട്. എല്ലാം കൂടി ഈ കാന്‍‌വാസിലേക്ക് ഒതുക്കാന്‍ കഴിയാത്തതിനാല്‍ സമാഗതമായ ഈ വര്‍ഷം നമ്മുടെ നാടിന്റെ നന്മയും പുരോഗതിയും വരും തലമുറക്കൊരു വഴിവിളക്കുമായി നമുക്ക് മാറ്റാമെന്ന ശുഭ പ്രതീക്ഷയോടെ എല്ലാ വായനക്കാര്‍ക്കും എന്റെ മോങ്ങം പിന്നണി പ്രവര്‍ത്തകരുടെ പുതുവത്സരാശംസകള്‍......
   

“ലഹരി മുക്ത മോങ്ങം” ലേഖനങ്ങള്‍ ക്ഷണിക്കുന്നു

2011 നവംബർ 25, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

      “ലഹരി മുക്ത മോങ്ങം” എന്ന വിഷയത്തില്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സ്” വെക്തികളില്‍ നിന്നും മോങ്ങത്തെ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളില്‍ നിന്നും പ്രതികരണങ്ങളും ലേഖനങ്ങളും  ക്ഷണിക്കുന്നു. മലയാളത്തില്‍ ടൈപ്പ് ചെയ്തോ പേപ്പറില്‍ എഴുതി സ്കാന്‍ ചെയ്തോ mongam.newsbox@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. ലേഖന രചിയതാവിന്റെ പേരും ഫോട്ടോയും മൊബൈല്‍ നമ്പറും സംഘടനകള്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍ ഉത്തരവാതിത്വപെട്ട ഭാരവാഹികളുടെ മൊബൈല്‍ നമ്പറും നിര്‍ബന്ധമായും ഉള്‍പെടുത്തണം. 
ചീഫ് എഡിറ്റര്‍

എന്റെ മോങ്ങത്തിനു ഒരു വയസ്സ്

2011 ഒക്‌ടോബർ 25, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)

            എന്റെ മോങ്ങം ന്യൂസ് ബോക്സ്  പ്രസിദ്ധീകരണം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുകയാ‍ണ്. ഇതിനകം പ്രാദേശിക വാര്‍ത്താ രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ഈ എളിയ സംരംഭത്തിന്നായി എന്ന ഉത്തമ വിശ്വാസത്തിലാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര് . ഒരു വര്‍ഷത്തിനകം മോങ്ങവുമായി ബന്ധപെട്ട ഏതാണ്ട് അഞ്ഞൂറില്‍പരം വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞ “എന്റെ മോങ്ങം” ഒന്നര ലക്ഷത്തോളം പേര്‍ ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു. മോങ്ങവും മോങ്ങത്തിന്റെ പരിസരപ്രദേശങ്ങളുമായി ബന്ധപെട്ട ലഭ്യമായ  എല്ലാ വാര്‍ത്തകളും പ്രസിദ്ധികരിക്കുന്ന “എന്റെ മോങ്ങം”ന്യൂസ് ബോക്സ്  ദിവസേനെ ഏതാണ്ട്  ആയിരത്തോളം പേര്‍  സന്ദര്‍ശിക്കുന്നുണ്ട് എന്നത് ഇതിന്റെ ജനകീയത വിളിച്ചോതുന്നതോടൊപ്പം തന്നെ ഞങ്ങളിലെ ഭാരിച്ച ഉത്വരവാധിത്വവും ഓമിപ്പിക്കുന്നു.
     മോങ്ങത്തെ പ്രധാന സംഭവ വികാസങ്ങള്‍ യഥാസമയം വായനക്കാര്‍ക്ക് എത്തിക്കുന്നതോടപ്പം മോങ്ങത്ത്കാരുടെ സര്‍ഗ്ഗ കൃതികളും ഫോട്ടോകളും മറ്റും ഇതില്‍  പ്രസിദ്ദീകരിക്കുന്നുണ്ട്. ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ പോലും പ്രതീക്ഷിക്കാത്ത വളര്‍ച്ചയാണ് ഈ കാലയളവില്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സ്” കൈവരിച്ചത്. ഇതിനിടയില്‍ ഒരു പാട് അനുമോദനത്തിന്റെ പൂച്ചണ്ടുകള്‍ ഏറ്റ് വാങ്ങിയതോടോപ്പം തെന്നെ വിമര്‍ശനങ്ങളുടെ കൂരമ്പുകളും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. “മാങ്ങയുള്ള മാവിനല്ലെ കല്ലേറ് കിട്ടൂ“ എന്നത് കൊണ്ട് വിമര്‍ശനത്തെ പോസ്റ്റീവായി കണ്ട് കൊണ്ടാണ് “എന്റെ മോങ്ങം“ മുന്നോട്ട് പോകുന്നത്. 
        പ്രവര്‍ത്തന പാന്താവില്‍ ഒരു വയസ്സ് തികഞ്ഞ് “എന്റെ മോങ്ങം” മുന്നോട്ട് നിങ്ങുമ്പോള്‍ നിരവധി പേരോട് നന്ദിയും കടപ്പാടും അറിയിക്കാനുണ്ട്. ജോലി തിരക്കിനിടയിലും യാതൊരു സാമ്പത്തിക ലാഭവുമില്ലാതെ വാര്‍ത്തകള്‍ യഥാ സമയങ്ങളില്‍ എത്തിച്ച് തരുന്ന റിപ്പോര്‍ട്ടര്‍മാരോടും, സാങ്കേതിക സഹായികളോടും, പരസ്യം തന്ന് സഹകരിക്കുന്നവരോടും, പ്രൊത്സാഹനത്തോടൊപ്പം  ഞങ്ങളിലെ തെറ്റുകള്‍ ചൂണ്ടി കാണിച്ച് തരുന്ന അഭ്യുതയ കാംക്ഷികളായ വായനക്കാരോടും എല്ലാമുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപെടുത്തുന്നതോടൊപ്പം തുടര്‍ന്നും എല്ലാ വിധ സഹകരണങ്ങളും പ്രതീക്ഷിച്ച് കൊണ്ട് എന്റെ മോങ്ങം ന്യൂസ് ബോക്സ് മുന്നോട്ട് നീങ്ങട്ടെ... 
സി.ടി.അലവി കുട്ടി 
ചീഫ് എഡിറ്റര്‍

സ്നേഹ പൂര്‍വ്വം വായനക്കാരോട്

2011 സെപ്റ്റംബർ 7, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

സ്നേഹ പൂര്‍വ്വം വായനക്കാരോട്, 
                   ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന മോങ്ങത്ത്ക്കാര്‍ക്ക് നാട്ടിലെ വിവരങ്ങള്‍ യഥാസമയം തങ്ങളുടെ വിരല്‍ തുമ്പില്‍ എത്തിച്ച് കൊടുക്കുക എന്ന ഏക ഉദ്ദ്യേശ്യത്തോടെയാണ്  2010‌ ഒക്ടോബറില്‍ മോങ്ങത്ത്ക്കാരായ ഒരു പറ്റം ചെറുപ്പക്കാര്‍ “എന്റെ മോങ്ങം“ ന്യൂസ് ബോക്സ് തുടക്കം കുറിച്ചത്. ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഈ സംരംഭത്തെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയത് നല്ലവരായ വായനക്കാരാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ ഒരാഴ്ച്ചയായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്ന സൈറ്റിന്റെ പ്രവര്‍ത്തനം ഞങ്ങള്‍ ഇന്ന് പുന:രാരംഭിക്കുകയാണ്.
    ഏതാണ്ട് ആയിരത്തോളം ആളുകള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ദിനേനെ വായിക്കുന്ന ഒന്നാണ് “എന്റെ മോങ്ങം“. ഇതിനകം ഏതാണ്ട് അഞ്ഞൂറില്‍ പരം വാര്‍ത്തകളും, ഒട്ടനവധി സര്‍ഗ ശ്രഷ്ടികളും, മോങ്ങവുമായി ബന്ധപെട്ട നൂറുകണക്കിനു ചിത്രങ്ങളും, മറ്റു വിവരങ്ങളും ഇതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റ പെട്ട ചില വിഷയങ്ങളുമായി ബന്ധപെട്ട രൂക്ഷ വിമര്‍ശനങ്ങളാണ് ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടോ, ഉള്‍ പാര്‍ട്ടി ഗ്രൂപ്പിസത്തോടോ മത സംഘടനകളോടോ വിധേയത്വമോ വിദ്ധ്വേശമോ ഞങ്ങള്‍ക്കില്ല. നാടിന്റെ സ്പന്ദനങ്ങളില്‍ കിട്ടിയ വാര്‍ത്തകള്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മാത്രം.  അതിനിടയില്‍ ഞങ്ങളുടെ പരിചയക്കുറവ് കൊണ്ടും മറ്റും ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടാവാം, ഒന്നും മനപൂര്‍വ്വമല്ല, അങ്ങിനെ ആര്‍ക്കെങ്കിലും വല്ല മനപ്രയാസവും ഉണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങളോട് ക്ഷമിക്കണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു. 
     പോസിറ്റീവായ നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ വന്ന ഒറ്റപെട്ട ചില നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ മാത്രം ചൂണ്ടി കാണിച്ച് വിമര്‍ശിക്കുന്നവര്‍ ദയവായി ഈ സൈറ്റിനെ ഒന്നു പൂര്‍ണ്ണമായി വായിക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  മാന്യ വായനക്കാരോട് ഞങ്ങള്‍ക്ക് ഒരു കാര്യം കൂടി ഉണര്‍ത്താനുണ്ട്  ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു സാമ്പത്തിക ലാഭവുമില്ലാതെ  വെറും നിസ്വാര്‍ത്ഥ സേവനമാണ് നടത്തുന്നത്. നിങ്ങളുടെ സഹകരണം അതാണ് ഞങ്ങള്‍ക്കുള്ള കരുത്ത്.  താല്‍ക്കാലികമായിട്ടാണെങ്കിലും സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ ഞങ്ങളുമായി നേരിട്ടും ഫോണിലൂടെയും ഓണ്‍ ലൈനിലൂടെയും ബന്ധപെട്ട് വിവരങ്ങള്‍ ആരായുകയും ഈ കൂട്ടായ്മക്ക് ശക്തി പകരുകയും ചെയ്ത നിരവധി വായനക്കാരും അഭ്യുദയാകാംക്ഷികളുമായ എല്ലാവര്‍ക്കും ഇതിന്റെ പിന്നണി പ്രവര്‍ത്തകരുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
 ചീഫ് എഡിറ്റര്‍
എന്റെ മോങ്ങം ന്യൂസ് ബോക്സ് 

എന്റെ മോങ്ങം സന്ദര്‍ശകര്‍ ഒരു ലക്ഷം പിന്നിടുന്നു

2011 ജൂലൈ 27, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

   എന്റെ മോങ്ങം ന്യൂസ് ബോക്സ് സന്ദര്‍ശകര്‍ ഒരു ലക്ഷം പിന്നിട്ടു. ഈ കൊച്ചു സംരംഭത്തെ വിജയപാതയിലേക്ക് കൈ പിടിച്ചാനയിച്ച എല്ലാ വായനക്കാര്‍ക്കും മറ്റ് സഹകാരികള്‍ക്കും നന്ദി... ഒരായിരം നന്ദി
സ്നേഹ പൂര്‍വ്വം 
ചീഫ് എഡിറ്റര്‍

എന്റെ മോങ്ങം ഇനി മൊബൈല്‍ ഫോണിലും

2011 ജൂലൈ 13, ബുധനാഴ്‌ച 3 അഭിപ്രായ(ങ്ങള്‍)

        ജിദ്ദ:ഇന്റെര്‍നെറ്റ് മാധ്യമരംഗത്ത് പുതുവിപ്ലവം സൃഷ്ടിച്ച് മുന്നേറുന്ന എന്റെ മോങ്ങംന്യൂസ് ബോക്സ് ഇന്നു മുതല്‍ മൊബൈല്‍ ഫോണിലും ലഭ്യമാവുന്നു. മോങ്ങം എന്ന ചെറു ഗ്രാമത്തിന്റെ വിശേഷങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ അതിവസിക്കുന്ന മോങ്ങത്ത്ക്കാര്‍ക്ക് യഥാ സമയം എത്തിക്കുക എന്ന ഉദ്ദ്യേഷത്തോടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ച ഈ സംരംഭം ഇതു വരെ കമ്പ്യൂട്ടറിലൂടെ മാത്രമെ പൂര്‍ണമായും വായിക്കാന്‍ കഴിഞ്ഞിരുന്നൊള്ളൂ. വാര്‍ത്തകളുടെ തലക്കെട്ടുകള്‍ മൊബൈല്‍ ഫോണില്‍ വായിക്കാനുള്ള സംവിധാനം ഇതിനകം തന്നെ നടപ്പാക്കിയിരുന്നുവെങ്കിലും വാര്‍ത്തകള്‍ പൂര്‍ണമായും വായിക്കാന്‍ സാധ്യമായിരുന്നില്ല. ഉള്ളന്‍ കയ്യില്‍ 3ജിയും 4ജിയുമായി നടക്കുന്ന പുതിയ തലമുറയുടെ നിരന്തര ആവിശ്യമാണ് ഇപ്പോള്‍ സഫലീകരിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള എല്ലാ മൊബൈല്‍ ഫോണിലും ഇനി മുതല്‍ ഈ സേവനം ലഭ്യമാകും.
 ഇതിനു വേണ്ടി മൊബൈല്‍ ഫോണ് താഴെ പറയുന്ന രീതിയില്‍ ക്രമീകരിക്കുക

  മൊബൈലില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുള്ളവര്‍ ഒപേര മിനി ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ആപ്ലിക്കേഷന്‍ മെനുവില്‍ പോയി ഒപേരമിനി ബ്രൗസര്‍ ക്ലിക്ക്‌ ചെയ്യുക. ബ്രൗസറിന്റെ അഡ്രസ്‌ ബാറില്‍ “കോണ്‍ഫിഗ്‌:”  (config:) എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ ‘ഗോ’ ബട്ടന്‍ പ്രസ്‌ ചെയ്യുക. തുടര്‍ന്ന്‌ വിന്‍ഡോവില്‍ താഴ്ഭാഗത്ത് തെളിയുന്ന യൂസ്‌ ബിറ്റ്‌മാപ്‌ ഫോര്‍ കോംപ്ലക്‌സ്‌ സ്‌ക്രിപ്‌റ്റ്‌ എന്നതില്‍ ‘നോ’ എന്നതിതിന്‌ പകരം ‘യെസ്‌’ സെലക്ട്‌ ചെയ്‌ത്‌ സേവ്‌ ചെയ്യുക. ഇനി   മലയളത്തില്‍ വായിക്കാനാകും

How to read Malayalam in Mobile phones?
To activate regional languages in mobile handsets, follow the instruction below.
Install Opera Mini browser.
Type config: in Address bar. (Remember colon (:) symbol is must) and Press Gobutton.
A Window will open with configuration details.
(Note: If ‘config:‘ not works or not leads to a new window please type opera:config)
In the field of bitmap fonts for complex scripts, Use ‘YES’ and press SAVE button
You have finished the setup! Now you can Read Malayalam and other local and regional languages in Mobile hand sets.

 ഈ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ച അഫ്സല്‍ കാസര്‍കോഡിനോട് പ്രതേകം കടപ്പാട് അറിയിക്കുന്നു

എന്റെ മോങ്ങം ന്യൂസ് ബോക്സ് പ്രവര്‍ത്തനം സജീവമാക്കുന്നു

2011 ജൂൺ 12, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

   മോങ്ങം: എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ മോങ്ങം ദര്‍ശന ക്ലബ്ബ് ഓഫീസില്‍ ചേര്‍ന്ന ബ്യൂറോ യോഗം തീരുമാനിച്ചു. റഷീദ്, റഹീം, ഹമീദ്, റാഫി തുടങ്ങിയവരെ പുതിയ റിപ്പോര്‍ട്ടിങ്ങ് വിഭാഗത്തിലേക്ക് നിയമിച്ചു. ഇതു വരെ റിപ്പോര്‍ട്ടറായിരുന്ന ഉസ്‌മാന്‍ മൂച്ചിക്കുണ്ടിലിനെ റിപ്പോര്‍ട്ട് കണ്ടെത്തലില്‍ നിന്നും റിപ്പോര്‍ട്ട് ശേഖരിക്കലില്‍ നിന്നും താല്‍കാലികമായി ഒഴിവാക്കി റിപ്പോര്‍ട്ട് ചെയ്യുന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. പഴയ റിപ്പോര്‍ട്ടര്‍മാരായ കെ.അബ്ദുറഹിമാന്‍, കെ.എം.ഫൈസല്‍ ,എന്‍ .രാജേന്ദ്രന്‍ , യൂസ്‌ഫലി.എം എന്നിവര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരായും ഫോട്ടോ ഗ്രാഫറായി യസര്‍ സി.കെ.പിയും യഥാസ്ഥാനത്ത് തുടരും.    യോഗത്തില്‍ സൈറ്റിന്റെ ഇതുവരെയുള്ള അവസ്ഥ ഉസ്മാന്‍ മൂച്ചിക്കുണ്ടില്‍ വിവരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കാവിശ്യമായ ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി പരസ്യ വിഭാഗം സജീവമാക്കാനും കൂടുതല്‍ പരസ്യങ്ങള്‍ കണ്ടെത്താനും തീരുമാനിച്ചു. കെ.എം ഫൈസല്‍ പരസ്യ വിഭഗത്തിന്റെ ചുമതല വഹിക്കും.   
   എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ ഭാരവാഹികള്‍ ഓരോ മാസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ബ്യൂറോയുടെ റിപ്പോര്‍ട്ടിംഗ് വിഭാഗം വിപുലീകരിച്ചു,പുതിയ റിപ്പോര്‍ടറായി എന്‍ പി ഹമീദിനെ യോഗം നിയമിച്ചു, റിപ്പോര്‍ട്ടിംഗിന്നായി വാഹന സൌകര്യം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ബ്യൂറൊ ചീഫ് കെ എം ഫൈസല്‍ യോഗം ഉത്ഘാടനം ചെയ്തു, ദര്‍ശന ക്ലുബ്ബ് പ്രസിഡന്റ് സി കെ റഹീം അദ്ദ്യക്ഷത വഹിച്ചു, എന്‍ പി ഹമീദ് സ്വാഗതവും ,കെ അബ്ദു റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

ഷാജഹാന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്

2011 മാർച്ച് 8, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)

              ജിദ്ദ: മോങ്ങത്തിന്റെ സമകാലില വാര്‍ത്തകളും വിശേഷങ്ങളും വെബ് ലോകത്തെത്തിക്കുന്ന “എന്റെ മോങ്ങം“ ന്യൂസ് ബോക്സിന്റെ ഡയരക്ടര്‍ ബോര്‍ഡ് യോഗം ചെയര്‍മാന്‍ ബി.ബഷീര്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  ഏപ്രില്‍ പ്രചരണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചു. അസോസിയേറ്റ് എഡിറ്റര്‍ കെ.ഷാജഹാനെ താല്‍കാലികമായി എഡിറ്റര്‍ ഇന്‍ ചാര്‍ജായി നിയമിക്കാനും തീരുമാനിച്ചു. യാസര്‍ സി.കെ.പി എന്ന ബാവയെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറായി നിയമിച്ച മോങ്ങം ബ്യൂറോ തീരുമാനത്തിനു യോഗം അംഗീകാരം നല്‍കി. യോഗത്തില്‍ ചീറ്റ് എഡിറ്റര്‍ സി.ടി.അലവികുട്ടി. അസോസിയെറ്റ് എഡിറ്റര്‍മാരായ ഉമ്മര്‍ സി കൂനേങ്ങല്‍ , സി.കെ.അബ്‌ദുറഹ്‌മാന്‍ , മെമ്പര്‍മാരായ സി.ശിഹാബ്, അഷ്റഫ് പനപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു.

നൂറു ദിനം

2011 ജനുവരി 30, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

സി.ടി.അലവി കുട്ടി ചീഫ് എഡിറ്റര്‍
   എന്റെ മോങ്ങം ന്യൂസ് ബോക്സ് നൂറു ദിവസം പിന്നിടുകയാണ്. മോങ്ങത്തെ വാര്‍ത്തകളും വിഷേശങ്ങളും വെബ് ലോകത്തെത്തിക്കുന്നതിന് വേണ്ടി നാട്ടിലെയും വിദേശത്തുമുള്ള ഏതാനും യുവാക്കളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി തുടക്കം കുറിച്ച ഈ വെബ് പോര്‍ട്ടല്‍ നടന്നകന്ന നാഴികക്കല്ലുകളില്‍ നൂറാം ദിവസം പിന്നിടുമ്പോള്‍ ഒരു നാടിന്റെ നാഡീ മിടിപ്പുകളും സ്‌പന്ദനങ്ങളും തങ്ങളുടെ വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞിട്ടുണ്ട് എന്ന ആത്മ വിശ്വാസത്തിലാണ് ഞങ്ങള്‍ . 

         2010 ഒക്ടോബര്‍ 23നു പഞ്ചായത്ത് തിരഞ്ഞെടുപ്പ് വാര്‍ത്തകളുമായി തുടക്കം കുറിച്ച “എന്റെ മോങ്ങം ന്യൂസ് ബോക്സ്“ ഒരു ബ്ലോഗ് ബേസിസ് വെബ് പോര്‍ട്ടലായി രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് ഉപയോക്താക്കളുടെ സൌകര്യര്‍ത്ഥം www.mongam.tk എന്ന ഡൊമൈന്‍ ലഭ്യമാക്കുകയും ശേഷം www.mongam.com എന്ന ഡൊമൈനില്‍ കൂടി ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കി. ഇന്ന് മോങ്ങത്തിന്റെ ഒരു പൊതു സ്വത്തായി ജനത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.
        നാട്ടില്‍ നടക്കുന്ന ഓരോ ചലനങ്ങളും കക്ഷി രാഷ്ട്രീയത്തിന്റെയോ. മത സംഘടനാ സങ്കുചിതത്തിന്റെയോ വേര്‍ത്തിരിവില്ലാതെ സമൂഹത്തിനു മുന്‍പില്‍ തുറന്നെഴുതുക ഏന്ന നിലപാടില്‍ ഉറച്ഛ് നിക്കുന്ന ‘’എന്റെ മോങ്ങം ന്യൂസ് ബോക്സ്‘’ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആളുകളുടെ വലിപ്പ ചെറുപ്പമോ, മുഖം ചുളിക്കലോ കര്യമായി എടുക്കാറില്ല. എന്നാല്‍ ഒരു വാര്‍ത്തയിലൂടെയും ആരുടെയും വ്യക്തിത്വത്തിനു ക്ഷതം സംഭവിക്കരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധവുമുണ്ട് താനും.
         വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് അതില്‍ പറഞ്ഞതിനപ്പുറമോ എതിരായോ അഭിപ്രായം ഉണ്ടായേക്കാം അത്തരം ഘട്ടങ്ങളില്‍ അവര്‍ക്ക് പ്രതികരിക്കാന്‍ രണ്ട് രീതിയിലുള്ള പ്രതികരണ സംവിധാനങ്ങള്‍ സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ചുരിങ്ങിയ വാക്കുകളില്‍ ഒതുങ്ങിയ അഭിപ്രായങ്ങള്‍ കൊടുക്കാന്‍ പ്രതികരണം എന്ന പേജും. കുറെകൂടി വിശാലമായ രീതിയില്‍ ഫോട്ടോ സഹിതം തങ്ങളുടെ അഭിപ്രായങ്ങള്‍ മുന്‍ പേജില്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ നിലപാട് എന്ന കോളവും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. നാട്ടിലുള്ളെവരെക്കാളേറെ നാട്ടുവാര്‍ത്തകള്‍ അറിയാന്‍ കൊതിക്കുന്ന പ്രവാസികള്‍ക്കും ഗള്‍ഫിലുള്ള ഓരോ ചലനങ്ങളും കാതോര്‍ക്കുന്ന നാട്ടുകാര്‍ക്കും ഒരു മൌസ് ക്ലിക്കിലൂടെ വാര്‍ത്തകള്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങളുടെ ജോലി, ബിസ്സിനസ്സ് തിരക്കുകള്‍ക്കിടയിലും നാട്ടിലും മറുനാടുകളിലുമായി ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പറ്റം യുവാക്കളുടെ കൂട്ടായ്‌മയാണ് “എന്റെ മോങ്ങം ന്യൂസ് ബോക്സ്” വിജയരഹസ്യം. 
              ഒരു നാടിന്റെ എല്ലാ വിവരങ്ങളും അടങ്ങിയ വെബ് പോര്‍ട്ടല്‍ എന്ന ലക്ഷ്യവുമായി മുന്നേറുന്ന എന്റെ മോങ്ങം ന്യൂസ് ബോക്സില്‍ മോങ്ങത്തിന്റെ മണ്‍ മറഞ്ഞതും മറയുന്നതുമായ എല്ലാ ചരിത്രങ്ങളും വിവരങ്ങളും വരും തലമുറക്കും ഉപകാര പ്രദമാവുന്ന തരത്തില്‍ ഉള്‍പെടുത്തണമെന്നും നാട്ടിലെ വിവിധ തലങ്ങളില്‍ ഉന്നതിയിലുള്ളവരുടെ അഭിമുഖങ്ങളും രക്ത ധാതാക്കളുടേതടക്കം നാടിന്റെ സമഗ്ര വിവരങ്ങളും ഉള്‍പെടുത്തണമെന്നാഗ്രഹിക്കുന്ന ഞങ്ങള്‍ക്ക് ഈ ലക്ഷ്യ പൂര്‍ത്തീകരണത്തിനു നിങ്ങള്‍ളുടെ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അത്യാവിശ്യമാണ്.   മോങ്ങവുമായി ബന്ധമുള്ള എന്തെങ്കിലും വിവരങ്ങള്‍ വാര്‍ത്തകള്‍ ചിത്രങ്ങള്‍ വീഡിയോകള്‍ പരാതികള്‍ നിങ്ങളുടെ കൈവശമുള്ള പലതും ഒരു പക്ഷെ നാളയുടെ നമ്മുടെ തലമുറക്ക് പകര്‍ന്ന് നല്‍കാനുള്ള അറിവുകളായിരിക്കും. അത്തരം വിവരങ്ങള്‍ ഞങ്ങള്‍ക്ക് entemongam@gamil.com എന്ന വിലാസത്തില്‍ അയച്ച് തരികയാണങ്കില്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 

                നാടിന്റെ പൊതു വെബ് പോര്‍ട്ടലായ എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ പിന്നണി പ്രവര്‍ത്തകര്‍ പ്രതിഫലേച്ച ആഗ്രഹിക്കാതെ ഈ സംരംഭത്തെ പിന്തുണക്കുന്നവരാണെന്നതിനാല്‍ അവരോടുള്ള കടപ്പാട് വാക്കുകള്‍കളില്‍ ഒതുക്കാവുനതല്ല. ദൈനം ദിന പ്രവര്‍ത്തത്തിന് സാമ്പത്തിക ചിലവുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പരസ്യം സ്വീകരിച്ചാണ് വരുമാനം കണ്ടെത്തുന്നത്. അതിനാല്‍ നിങ്ങളുടെ സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടേയും പരസ്യങ്ങള്‍ തന്ന് ഈ എന്റെ മോങ്ങത്തെ അല്ല “നമ്മുടെ മോങ്ങത്തെ“ വിജയ പാതയിലേക്ക് മുന്നേറാന്‍ എല്ലാവരുടെയും സഹായ ഹസ്‌തം പ്രതീക്ഷിക്കുകയാണ് ഞങ്ങള്‍ . ഇതിന്റെ മുന്നണിയിലും പിന്നണിയിലും സഹകരിക്കുന്ന സുഹൃത്തുക്കള്‍ക്കും, പരസ്യം നല്‍കി ഞങ്ങളെ സഹായിക്കുന്നര്‍ക്കും, ആവിശ്യമായ സാങ്കേതിക സഹായം നല്‍കിവരുന്ന അതിരുകള്‍ക്കപ്പുറത്തുള്ള എണ്ണിയാലോടുങ്ങാത്ത സ്‌നേഹിതന്‍‌മാര്‍ക്കും, സര്‍വോപരി ലോകത്തിന്റെ നാനാ ദിക്കില്‍ നിന്നു ഓരോ പ്രഭാതങ്ങളിലും എന്റെ മോങ്ങം ന്യൂസ് ബോക്സ് തുറന്ന് വായിക്കുന്ന ഓരോ വായനക്കാര്‍ക്കും വാക്കുകളിലൊതുക്കാത്ത നന്ദിയും കടപ്പാടും രേഖപെടുത്തുന്നതോടപ്പം തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു. 



   

ആസിഫ് സൈബക്ക് സ്പെഷല്‍ ടൂര്‍ണമെന്റ് റിപ്പോര്‍ട്ടര്‍

2011 ജനുവരി 25, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)

മോങ്ങം ബ്യൂറോ
      മൊറയൂര്‍ :കൊണ്ടോട്ടി ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് വിന്നേഴ്സ് ഗോള്‍ഡ് കപ്പിനും ജന്‍സ് ഇന്ത്യ കൊണ്ടോട്ടി റണ്ണേഴ്സ് കപ്പിനും വേണ്ടി മൊറയൂര്‍ റോയല്‍ റയിന്‍ബോ സഘടിപ്പിക്കുന്ന അഞ്ചാമത് അഖിലേന്ത്യാ സെവന്‍സ് ഫുഡ് ബോള്‍ ടൂര്‍ണമെന്റിന്റെ മത്സരങ്ങള്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സ്” നു വേണ്ടി ഫോട്ടോ സഹിതം വിശദമായി റിപ്പോര്‍ട്ട് നല്‍കുന്നതിനായി സ്പെഷല്‍ ടൂര്‍ണമെന്റ് റിപ്പോര്‍ട്ടറായി  സൈബക്ക് പറാഞ്ചീരി ചാര്‍ജെടുത്തു. വിദേശ രാജ്യങ്ങളിലുള്ള വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്തന മാനിച്ച് കഴിയുന്നത്ര പെട്ടെന്ന് അതാത് ദിവസങ്ങളിലെ മത്സര ഫലങ്ങള്‍ ഫുഡ്‌ബോള്‍ പ്രേമികളില്‍ എത്തിക്കുന്നതിന്ന് വേണ്ടിയാണ് വെള്ളുവമ്പ്രം സ്വദേശിയും ഫുഡ്ബോള്‍ പ്രേമിയും കളിക്കാരനുമായ ആസിഫ് സൈബക്ക് പറാഞ്ചീരിയെ സ്പെഷല്‍ ടൂര്‍ണമെന്റ് റിപ്പോര്‍ട്ടറായി ചുമതലപ്പെടുത്തിയത്. 
          പ്രവാസികളടക്കമുള്ള പ്രാദേശിക ഫുഡ് ബോള്‍ പ്രേമികള്‍ ആവേശത്തോടെ ഉറ്റു നോക്കുന്ന റോയല്‍ റയിന്‍ബോ ക്ലബ്ബ് ഫുഡ്‌ബോള്‍ മത്സര ഫലങ്ങള്‍ അതാത് ദിവസങ്ങളില്‍ ഫോട്ടോ സഹിതം വെബ് ലോകത്തെത്തിക്കുവാനുള്ള ഈ ശ്രമത്തിന് ക്ലബ്ബ് ഭാരവാഹികളുടെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള സഹകരണമാണ് ലഭിച്ചത്. റിപ്പോര്‍ട്ടിങ്ങിനു വേണ്ടി ടൂര്‍ണമെന്റ് കമ്മിറ്റി അനുവധിച്ച പ്രത്യേക പ്രസ്സ് എന്‍‌ട്രി പാസ് സഘാടക സമിതി അംഗം മുജീബില്‍ നിന്നും ആസിഫ് സൈബക്ക് ഏറ്റുവാങ്ങി. കളിയുടെ ചിത്രങ്ങള്‍ക്കായി വെബ് സൈറ്റിന്റെ വലതു ഭാഗത്ത് കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഒരു മരണം നല്‍കുന്ന പാഠങ്ങള്‍

2010 ഡിസംബർ 18, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)



           മോങ്ങത്തെ ആകെ പിടിച്ചൂ‍ലച്ച ഒരു പ്ലസ് വണ്‍ വിദ്ദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ദപ്പെട്ട ചില വസ്‌തുതകളിലേക്ക് നാടിന്റെ ശ്രദ്ധ തിരിയേണ്ടതുണ്ട് എന്നതിനാലാണ് ഈ ആഴ്ച്‌യിലെ എഡിറ്റോറിയലില്‍ ഈ വിഷയം തിരഞ്ഞെടുത്തത്.
     ആ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കളെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള ചില അഭിപ്രായങ്ങളും നിഗമനങ്ങളുമാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. വസ്തൂതകള്‍ മനസ്സിലാക്കാതെയുള്ള ഇത്തരത്തിലുള്ള പ്രചാരണം പ്രോത്സാഹചനകമല്ല.
         ഒരു കൗമാര പ്രണയിതാക്കളുടെ ബുദ്ധിശൂന്യമായ എടുത്തുചാട്ടത്തിന്റെ ഫലമാണ് നമ്മള്‍ അനുഭവിച്ചത്. ഇത് എല്ലാവര്‍ക്കും ഒരു പാഠമാണമെന്ന് ആമുഖമായി തന്നെ ഉണര്‍ത്തട്ടെ. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ ഒന്നു പതറിപ്പോകും എന്നത് സ്വാഭാവികമാണ്. അത്തരം ഘട്ടത്തിലാണ് നാട്ടുകാരുടെ സഹായവും സമീപനവും അവാസരോചിതമായി ഉപയോഗിക്കേണ്ടത്. അവിടെ നമ്മുടെ മോങ്ങത്തുകാര്‍ പരാചയപ്പെട്ടില്ലെ...? 
        അരുതായ്‌മകള്‍ പലതും സംഭവിച്ചു പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ കുടുംബത്തോട് സഹകരിച്ച് അവര്‍ക്ക് വേണ്ട നല്ല ഉപദേശങ്ങള്‍ നല്‍കുകായിരുന്നു ചെയ്യേണ്ടിയിരുന്നത് നിര്‍ഭാഗ്യവശാല്‍ നാട്ടിലെ മത രാഷ്ട്രീയ നേത്രത്വങ്ങള്‍ എടുത്ത നിലപാടുകള്‍ വിമര്‍ശനാജനകമാണ് എന്ന് പറയേണ്ടിയിരുക്കുന്നു.
            പ്രായവും പക്വതയും എത്താത്ത ഒരു പെണ്‍കുട്ടിയെ അവളുടെ സമ്മത പ്രകാരമോ നിര്‍ബന്ധ പ്രകാരമോ എങ്ങിനെയായാലും  വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ യുവാവിന്റെ രീതി തീര്‍ത്തും അപക്വമായിപ്പോയി. ആവിഷയത്തില്‍ നിയമ നടപടി നേരിടുന്ന യുവാവ് ചെയ്ത  തെറ്റിന്റെ ഗൗരവം പരിഗണിക്കാതെ അവര്‍ തങ്ങളുടെ പാര്‍ട്ടിയുടേയും ഗ്രൂപിന്റെയും പ്രവര്‍ത്തകനാണ് എന്ന ന്യായീ‍കരണത്തിന്റെ പേരില്‍ സഹായിക്കാന്‍ മോങ്ങത്തെ പ്രമുഖരാഷ്ട്രീയ പാര്‍ട്ടിയുടെ ഗ്രൂപ് നേതാക്കന്മാര്‍ ഒരു ഭാഗത്ത് രംഗത്ത് വരികയും ആ നേതാവിനെ എതിര്‍ക്കുന്ന എതിര്‍ ഗ്രൂപുകാര്‍ മറു ഭാഗത്തും ഇറങ്ങിയ കാഴ്ചയാണ് നാം കണ്ടത്. പിന്നീട് വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ  തങ്ങളൂടെ പക്ഷങ്ങള്‍ക്ക് വേണ്ടി കച്ച മുറുക്കിയ  ഇരു വിഭാഗങ്ങളും ഈപ്രശ്നത്തില്‍ ഒരു തീരുമാനം എടുക്കാനാവാതെ നീറിപ്പുകയുന്ന ഒരു കുടുംബത്തിന്റെ നിസ്സഹായവസ്ഥ മനസ്സിലായിക്കില്ല. 
            തെറ്റ് ചെയ്യുന്നവര്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരാണങ്കില്‍ അവരെ ന്യായീകിരിച്ച് സംരക്ഷിക്കുന്ന ഈ രീതിയെ തീര്‍ത്തും എതിര്‍ക്കപെടേണ്ടതാണ്. ഇത്തരം ക്രിമിനല്‍ കുറ്റം ചെയ്യുന്നവരെ പാര്‍ട്ടിയും സംഘടനകളും പാടെ അവഗണിക്കുകയും തള്ളി പറയുകയുമാണ് വേണ്ടത്. ഇത്തരത്തില്‍ മോങ്ങത്തെ ഇടത് വലത് പാര്‍ട്ടികള്‍ ഒരു കാലത്ത് അമിത സഹായം നല്‍കി വളര്‍ത്തിയ സി.സി കുട്ടികള്‍ പിന്നീട് നാടിന്റെ സമാധാനത്തിന് തന്നെ ഭീഷണിയായത് നാം കണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വ്യക്തിയതിഷ്ടിതമായ ഗ്രൂപ്പ് വൈര്യം തീര്‍ക്കാന്‍ ഉപയോഗിക്കാതെ പക്വതാപരമായ നിലപാടായിരുന്നു രഷ്ട്രീയ നേത്രത്വം സ്വീ‍കരീക്കേണ്ടിയിരുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടേണ്ടിയിരുന്ന മുതിര്‍ന്ന നേതാക്കന്മാരും കാരണവന്മാരും ഗ്യാലറിയില്‍ കാഴ്ചക്കാരായി ഇരുന്ന്‍, മുന്‍കോപികളും എടുത്തചാട്ടക്കാരുമായ ഏതാനും യുവാക്കള്‍ക്ക് രംഗം വശളാക്കാന്‍ മാറി കൊടുത്ത രീതി ഒട്ടും ശരിയായില്ല. മസ്സില്‍ പവ്വറും മണി പവ്വറും രാഷ്ട്രീയ താല്‍‌പര്യങ്ങളും മുന്നില്‍ നിര്‍ത്തി രംഗത്തിറങ്ങുന്ന ഇവരൊക്കെ എടുക്കുന്ന തീരുമാനത്തിനു ഏറാന്‍ മൂളികളായി ഇരിക്കേണ്ടവരാണോ ഇന്നാട്ടിലെ കാരണവന്‍‌മാര്‍ എന്ന് നാം ഒരു സ്വയം വിലയിരുത്തലിനു തയ്യാറവണം.
            മഹല്ലില്‍ കല്ല്യാണ തലേന്ന് ഒരു ഓലപ്പടക്കത്തിന് തീ കൊടുത്താല്‍ 144 പ്രഖ്യാപിക്കുന്ന മഹല്ല് കമ്മിറ്റി നേത്രത്വവും ഈ വിഷയത്തില്‍ ഗൗരവമായി ഇടപെട്ടില്ല എന്നത് പറയാതെ വയ്യ. ഇരു കക്ഷികളും മോങ്ങം മഹല്ല് നിവാസികളായതിനാല്‍ മറ്റാരെക്കാളും ഇക്കാര്യത്തില്‍ ഇടപെടാനും തീരുമാനം എടുക്കാനും കഴിയുമായിന്നത് മഹല്ല് നേതൃത്തിനായിരുന്നു. പരാതിക്കാരില്ലെങ്കിലും മഹല്ലില്‍ നടന്ന ഒരു പ്രശ്‌നം എന്ന നിലക്ക് സന്ദര്‍ഭോജിതമായി ഇടപെടേണ്ട വിഷയമായിരുന്നു ഇത്. എന്നാല്‍ ഇത് ചില സ്ഥാപിത താല്‍‌പര്യക്കാര്‍ക്ക് വിട്ട് കൊടുത്തു കൊണ്ട് മഹല്ല് നേതൃത്വം രംഗത്ത് നിന്ന് മാറി നിന്ന കാഴ്‌ച്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. 
           ഇത്തരം പ്രശ്നങ്ങള്‍ ഇനി ആവര്‍ത്തിച്ച് കൂടാ. ജന്മം നല്‍കി കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ മാതാ പിതാക്കളെയും കുടുംബത്തെയും ധിക്കരിച്ച് വിവാഹ വിഷയത്തില്‍ സ്വന്തം നിലക്ക് തീരുമാനം എടുക്കുന്ന പ്രവണത നാട്ടിലെ യുവതലമുറക്ക് വിശിഷ്യാ പെണ്‍കുട്ടികളുടെ ഇടയില്‍ അടുത്ത കാ‍ലത്തായി വര്‍ധിച്ച് വരുന്നു. ഇത് ആശാവഹമല്ല. പുതു തലമുറയുടെ ഇത്തരം മനോഭാവത്തിന്റെ എടുത്തു ചാട്ട ദുരനുഭവങ്ങള്‍ക്ക് നമ്മുടെ നാട് ഇതിനു മുമ്പും സക്ഷിയായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് എന്നിവയുടെ അധിപ്രസരവും വര്‍ധിച്ച് വരുന്ന ദുരുപയോഗങ്ങളും ഇത്തരം വഴിവിട്ട ബന്ധങ്ങളിലേക്ക് നയിക്കുന്നതിനു കാരണമാകുന്നതിനാല്‍ രക്ഷിതാക്കള്‍ ഈ വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയതിനാല്‍ ഇത്തരം വിഷയങ്ങളില്‍ പുതു തലമുറക്ക് വിശിഷ്യാ പെണ്‍കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കല്‍ അത്യാവശ്യമാണ്. അതിനായങ്കിലും നാടിലെ മഹല്ല്,രാഷ്ട്രീയ,സാംസ്കാ‍രിക പ്രവര്‍ത്തകരും സംഘടനകളും ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നെങ്കിലും നമുക്കു പ്രത്യാശിക്കാം. 

ഈ ശീത സമരം അവസാനിപ്പിക്കണം

2010 ഡിസംബർ 12, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)


  മോങ്ങം എ.എം.യു.പി സ്‌കൂളില്‍ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ചില അപസ്വരങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു.കഴിഞ്ഞ കുറേ ദിവസങ്ങളായി അകത്തളങ്ങളില്‍ മാത്രം ചര്‍ച്ചയായിരുന്ന പി.ടി എ, ഹെഡ്‌മിസ്‌ട്രസ് പോര് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഹെഡ്‌മിസ്‌ട്രസ് ദേവകി ടീച്ചറും പി ടി എ ഭാരവാഹികളും തമ്മില്‍ പല വിഷയങ്ങളിലും വ്യക്തമായ അഭിപ്രായ വിത്യാസത്തിലാണ്. മാത്രമല്ല അത് അവിടെ ഒരു വിഭാഗീയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് വഴി മാറുന്നു എന്ന് ഞങ്ങള്‍ ന്യായമായും സംശയിക്കുന്നു.പി.ടി.എയും മാനേജ്മെന്റും ചില അദ്ധ്യാപകരും ഒരു ഭാഗത്തും എച്ച് എമ്മും സ്റ്റാഫ് സെക്രട്ടറിയും ചില അദ്ധ്യാപകരും മറുഭാഗത്തും ആയി ചേരി തിരിഞ്ഞ് നില്‍ക്കുന്ന കാഴ്‌ച്ചയാണ് കാണാന്‍ കഴിയുന്നത്. ഇത് അശ്വാസ്യമല്ല, നിങ്ങള്‍ക്ക് തൊഴുത്തില്‍കുത്ത് നടത്താനുള്ള സ്ഥാപനമല്ല മോങ്ങം എ.എം.യു.പി സ്‌കൂള്‍ . ഇത് ഒരു നാടിന്റെ തണലാവേണ്ട സമൂഹത്തിന് വെള്ളവും വളവും കൊടുത്ത് നാടിനെ പരിപാലിക്കേണ്ട ഒരു വിദ്ധ്യഭ്യാസ സ്ഥാപനമാണ്. ഉടമസ്താവകാശം മാനേജ്മെന്റിനും ഉത്തരവാധിത്വം പി ടി എക്കും എച്ച് എമ്മിനും ആണെങ്കിലും ഒരു നാടിന്റെ പൊതു സ്വത്തും പ്രതീക്ഷയുമാണ് ഈ സ്ഥാപനം എന്നു നിങ്ങള്‍ മറന്ന് കളിക്കരുത്.
          അവിടെയിപ്പോള്‍ നടക്കുന്ന അന്തര്‍ നാടകങ്ങള്‍ വിലയിരുത്തുമ്പോള്‍ ഉച്ചക്കഞ്ഞി,മുട്ട,പാല്‍ തുടങ്ങിയ നിസ്സാര പ്രശ്നങ്ങള്‍ക്കാണ് ഇരുവിഭാഗവും ഉടക്കി നില്‍ക്കുന്നത് എന്ന് മനസ്സിലാക്കാം. ഉച്ചക്കഞ്ഞി വിഷയത്തില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഭക്ഷണം നല്‍കണമെന്ന പി.ടി.എയുടെ തീരുമാനത്തെ ടീച്ചര്‍ എതിര്‍ക്കേണ്ട ആവശ്യം ഇല്ല. ഒരു വെക്തി എന്ന നിലക്ക് ഒറ്റക്ക് നടത്താന്‍ ബുദ്ധിമുട്ടുള്ള ഇത്തരം കാര്യങ്ങള്‍ സബ് കമ്മറ്റിക്ക് കൊടുത്ത് അതിനാവിശ്യമായ സഹായങ്ങള്‍ ചെ‌യ്‌ത് കൊടുക്കുകയാണ് എച്ച്.എം ചെയ്യേണ്ടത്. എന്നും ഒരു ചെറുപയര്‍ പുഴുക്ക് (പോഷകാഹാരം) തന്നെ കൊടുക്കാനാണ് സര്‍ക്കാര്‍ പറയുന്നത് എന്ന എച്ച്.എമ്മിന്റെ വാദം ബാലിശമാണ്.ഒരു കുട്ടിക്ക് 45 പൈസ വെച്ച് 1100 കുട്ടികള്‍ക്കു എതാണ്ട് 500 രൂപ യോളം പലവ്യഞ്ജനത്തിനും,150 രൂ‍പ വീതം രണ്ട് പാചകക്കാര്‍ക്കും സര്‍ക്കാര്‍ അനുവധിക്കുന്നുണ്ട്. ദിവസവും കറിവെക്കാനുള്ള ഫണ്ട് ഈ ഇനത്തില്‍ തന്നെ കിട്ടുമെന്നിരിക്കെ 20 രൂപയുടെ ഒരു പാക്കറ്റ് മുളക് പൊടിയും 5 രൂപയുടെ ഉപ്പും ഇട്ട് എന്നും ചെറുപയര്‍ പുഴുങ്ങി നല്‍കുന്നത് നീതീകരിക്കനാവില്ല.
      കോഴി മുട്ട എണ്ണത്തില്‍ കുറവ് വന്നതുമായി ബന്ധെപ്പെട്ട് പി.ടി.എ പ്രസിഡന്റ് ഹംസ എച്ച് എമ്മിനെ കുട്ടികളുടെ മുമ്പിലിട്ട് പരസ്യമായി വിമര്‍ശിച്ച നടപടി അപലപനീയമാണ്.ആയിരത്തില്‍ പരം മുട്ട ഒന്നിച്ച് പുഴുങ്ങുമ്പോള്‍ അതില്‍ പത്ത് നാല്‍‌പതെണ്ണം പൊട്ടി പോകാന്‍ സാധ്യതയുണ്ടെന്ന് ആര്‍ക്കും അറിയാവുന്ന വസ്ഥുതയാണ്.എന്നിരിക്കെ ആ പരാമര്‍ശം ഒഴിവാക്കാമായിരുന്നു. 
       സ്‌കൂളിന്റെ ദൈനം ദിന കാ‍ര്യങ്ങളില്‍ പി.ടി.എ ഇടപെടുന്നതിനെ എച്ച്.എം എതിര്‍ക്കേണ്ട കാര്യമില്ല. സാധാരണ ചില സ്‌കൂളുകളിലൊക്കെ കാണുന്ന പോലെ കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ യോഗത്തിനു മാത്രം സ്‌കൂളില്‍ വരുന്ന പി.ടി.എ ഭാരവാഹികള്‍ അല്ല നമ്മുടെ സ്‌കൂളിന് എന്ന് നമുക്ക് അഭിമാനിക്കാം.അവര്‍ അവരുടെ തൊഴിലും,ബിസിനസും മറ്റും മാറ്റിവെച്ച് ഏറ്റെടുത്ത ഉത്തരവാധിത്വം ഭംഗിയായി നടത്താന്‍ നിത്യവും സ്‌കൂളില്‍ വന്നു കാര്യങ്ങള്‍ അന്യേഷിക്കുമ്പോള്‍ അതിനെ പോസിറ്റീവയി കാണാനും ഉപയോഗിക്കാനുമാണ് ഹെഡ്‌മിസ്‌ട്രസ് ശ്രമിക്കേണ്ടത്. രക്ഷിതാക്കളും അദ്ധ്യാപകരും പ്രാദേശിക ജനപ്രതിനിധികളും ചേര്‍ന്ന് സര്‍ക്കാര്‍ വിദ്യാഭ്യാസ ചട്ടങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് രൂപീകരിക്കുന്ന പി.ടി.എ.കമ്മിറ്റിയെയും അതിന്റെ ഭാരവാഹികളെയും അര്‍ഹമായ പരിഗണനയോടെ അംഗീകരിക്കാനും അവരെ വിശ്വാസത്തിലെടുക്കാനും എച്ച്.എമ്മിന് ബാധ്യതയുണ്ട്.  
          അതേസമയം സ്‌കൂളിന്റെ നല്ല രീതിയിലുള്ള ഗമനത്തിനു എച്ച്.എമ്മിനെ സഹായിക്കുകയും കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തികുകയുമാണു പി.ടി.എ ചെയ്യേണ്ടത്. ഒരിക്കലും അതൊരു അധികാര വടംവലിയായി മാറാന്‍ പാടില്ലാത്തതാണ്. എച്ച്.എമ്മിന്റെ പ്രവര്‍ത്തനത്തില്‍ സംശയമോ അഭിപ്രായ വെത്യാസമോ ഉണ്ടങ്കില്‍ അത് അവര്‍ക്ക് മുകളിലുള്ളവരെ സമീപിച്ച് പരിഹാരം തേടുകയാണ് വേണ്ടത്.
        “അവനവര്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലങ്കില്‍ .....” എന്നു തുടങ്ങുന്ന ഒരു ച്ചൊല്ലുണ്ട് നമ്മുടെ നാട്ടിലൊക്കെ. ഇന്നലെ സ്‌കൂളില്‍ സത്യത്തില്‍ സംഭവിച്ചത് അതാണ്. അനുമോദന ചടങ്ങില്‍ കുട്ടികള്‍ക്ക് സമ്മാനം നല്‍കാന്‍ മോങ്ങത്തെ ഒരു പ്രധാന സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ പി.ടി.എ.യുടെ ക്ഷണപ്രകാരം എത്തിയപ്പോള്‍ സമ്മാനം നല്‍കാന്‍ വിജയ ദിനം ബഹിഷ്‌കരിച്ച ഹെഡ്‌മിസ്‌ട്രസിന്റെ അനുവാദം വേണമെന്ന് സ്റ്റാഫ് സെക്രട്ടറി വാശിപിടിച്ചതിനാല്‍ ഒന്നര മണിക്കൂര്‍ അവര്‍ക്ക് പുറത്തിരിക്കേണ്ടി വന്നുവത്രെ. 
        ബഹുമാന്യനായ സ്റ്റാഫ് സെക്രട്ടറി ചില കാര്യങ്ങള്‍ മനസ്സിലാക്കണം. മോങ്ങം സ്‌കൂളിലെ കുട്ടികളെ എട്ടാം ക്ലാസില്‍ എടുക്കാന്‍ മൊറയൂരും കൊട്ടുകരയും സ്‌കൂളുകള്‍ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ കൊടുത്തിരുന്ന ഒരു ക്ലബ്ബ് മോങ്ങത്തുണ്ടായിരുന്നു. യൂണിഫോം വങ്ങാന്‍ പ്രാപ്‌തി‌യില്ലാത്ത കുട്ടികളെ തിരഞ്ഞ് ഇതേ സ്‌ക്കൂളിന്റെ ക്ലാസ് റുമുകളില്‍ കയറി ഇറങ്ങി അതെത്തിച്ച് കൊടുത്ത കുറച്ച് ചെറുപ്പക്കാരുണ്ടായിരു ഈ മോങ്ങത്ത്. അവരെയാണ് നിങ്ങള്‍ ക്ഷണിച്ചു വരുത്തി അപമാനിക്കാന്‍ ശ്രമിച്ചത്. ഉയര്‍ച്ചയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഈ സ്‌കൂളിനു ഇങ്ങിനെയും ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്. അതറിയണമെങ്കില്‍ എറ്റവും ചുരുങ്ങിയത് ഇവിടെ നിന്നു പ്രധാന അദ്ധ്യാപകരായി വിരമിച്ച കുഞ്ഞിമുഹദ് മാഷോടോ അബ്ദു‌റഹ്‌മാന്‍ മാഷോടോ ഒന്നു ചോദിച്ചാല്‍ നന്നായിരിക്കും. അല്ലാതെ നിങ്ങള്‍ വിജയിച്ചപ്പോള്‍ ആകാശത്തിനിന്നു വന്നവര്‍ ഒന്നും അല്ല ആ കുട്ടികള്‍ .
        ഞങ്ങള്‍ക്കൊന്നേ പറയാനൊള്ളൂ. ഒരു കാലത്ത് മാനേജ്മെന്റിന്റെ അവഗണനയാല്‍ ചക്രശ്വാസം വലിച്ചിരുന്ന സ്‌കൂള്‍ ഇന്നു ശക്തമായ ഒരു മാനേജ്മെന്റിന്റെ കയ്യില്‍ എത്തിയപ്പോള്‍ അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ ഒട്ടനവധി സ്ഥാപനങ്ങള്‍ ചുറ്റുഭാഗത്തും ഉയര്‍ന്നു നില്‍ക്കുമ്പോഴും എല്ലാ ആധുനിക സൗകര്യങ്ങളോടെ ഇന്ന് എല്ലാ മേഖലയിലും നല്ല നിലവാരത്തോടെയുള്ള വിജയ മുന്നേറ്റത്തിന് എല്ലാ ഭാഗത്ത് നിന്നും പിന്തുണ ലഭിക്കുന്ന ഈ വേളയില്‍ സ്‌കൂളില്‍ ഇത്തരത്തിലുള്ള പിടല പിണക്കവും തൊഴുത്തില്‍ കുത്തും ആശ്വാസമല്ല. അതിനാല്‍ ഹെഡ്‌മിസ്‌ട്രസും പി.ടി.എ യും തമ്മിലുള്ള ഈ ശീത സമരം അവസാനിപ്പിക്കാന്‍ ഉത്തരവാദിത്തപെട്ടവര്‍ തയ്യാറാവണം. 

ചീഫ് എഡിറ്ററുടെ മറുപടി

2010 ഡിസംബർ 3, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

ചീഫ് എഡിറ്റര്‍
ഇന്നു പ്രതികരണം പേജില്‍ പേര് വെളിപ്പെടുത്താത്ത ഒരു സ്ഥിരം വായനക്കാരന്റെ ഒരു കുറിപ്പാണ് ഈ മറുപടിക്കാധാരം. ചില വാര്‍ത്തകള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നുണ്ട് എന്ന് പരോക്ഷമായ ഉദാഹരണസഹിതം അദ്ധേഹം ചൂണ്ടികാണിക്കപെട്ടു. ആമുഖമായി തന്നെ പറയട്ടെ ചോദ്യങ്ങളില്‍ ചില വാസ്‌തവങ്ങളുണ്ട്.കഴിഞ്ഞ ദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട വിശയവും അനുബന്ധമായ ഉണ്ടായ സംഭവങ്ങളുമാണ് തങ്കളുടെ ചോദ്യത്തിനാധാരമെന്ന് മനസ്സിലാക്കുന്നു. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പ്രതേകിച്ചും പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട വിശയങ്ങള്‍ ആകുമ്പോള്‍ അല്‍പ്പം മൃദുത്വം പാലിക്കുക എന്നത് പത്ര ധര്‍മത്തിന്റെ ഭാഗമാണ്.സാധാരണ പത്ര-ചാനലുകളെ പോലെ “എന്റെ മോങ്ങം ന്യൂസ് ബോക്സ്” നെ കാണരുത്. വാര്‍ത്തയില്‍ ഉള്‍പെടുന്നവരും വാര്‍ത്തകള്‍ നിങ്ങളിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നവരും എല്ലാം മോങ്ങമെന്ന “ഒറ്റ വീട്ടിലെ” താമസക്കാരാണ്. അതിനാല്‍ തന്നെ വ്യക്തികളുടെ സ്വകാര്യ ജീവിതം ചുഴുഞ്ഞുള്ള എക്സ്‌ക്ലൂസീവുകള്‍ക്ക് ഞങ്ങള്‍ക്ക് താല്‍‌പര്യമില്ല. സഹകരണം പ്രതിക്ഷിക്കുന്നു. പ്രതികരണത്തിനു നന്ദി

എന്റെ മോങ്ങം ന്യൂസ് ബോക്സ് ഒരു മാസം പിന്നിടുന്നു

2010 നവംബർ 22, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

സി.ടി.അലവി കുട്ടി മോങ്ങം (ചീഫ് എഡിറ്റര്‍ )
  
    മലപ്പൂറം ജില്ലയിലെ മൊങ്ങമെന്ന കൊച്ചു ഗ്രാമത്തിലെ വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കാനായി ഇന്റര്‍നെറ്റില്‍ ആരംഭിച്ച "എന്റെ മോങ്ങം ന്യൂസ് ബോക്സ് " അതിന്റെ പ്രവര്‍ത്തന പാത ഒരു മാസം പിന്നിടുകയാണ്. 2010 ഒക്ടോബര്‍ ഇരുപത്തി മൂന്നിനു 'മോങ്ങത്ത് തീ പാറുന്ന പോരാട്ടമെന്ന' തിരഞ്ഞെടുപ്പ് വാര്‍ത്ത പ്രസിദ്ധീകരിച്ചുകൊണ്ട് തുടക്കം കുറിച്ച ഈ എളിയ സംരംഭം പിന്നീട് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും തുടര്‍ന്ന് നാട്ടിലെ മറ്റ് സമകാലിക സംഭവങ്ങളും വിശേഷങ്ങളും ദു:ഖ വാര്‍ത്തകളും എല്ലാം ജനങ്ങളുടെ മുമ്പിലെത്തിച്ച് ഒരു പുതിയ സംവിധാനത്തിനു തുടക്കമിട്ടിരിക്കുകയാണ്.
               ശൈശവത്തിന്റെ അമ്മിഞ്ഞ പ്രായമായ ഒരു മാസം പിന്നിടുമ്പോള്‍ ഒരു പാടൊന്നും ഞങ്ങള്‍ക്ക് അവകാശപെടാനില്ലങ്കിലും വാര്‍ത്തകള്‍ക്ക് പുറമെ മോങ്ങത്തിന്റെ സര്‍ഗ വാസനകള്‍ പ്രോത്സാഹിപ്പിക്കാനും,മോങ്ങവുമായി ബന്ധപെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും,മോങ്ങത്തെ പ്രവാസികളുടെ വിവരങ്ങള്‍ പങ്കുവെക്കാനും കൊച്ചു കൊച്ചു ജാലകങ്ങളെങ്കിലും തുറന്നിടാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. മോങ്ങത്തിന്റെ ഒരു പൊതു സമ്പൂര്‍ണ വെബ് സൈറ്റ് എന്ന ആശയവുമായി ഇറങ്ങി തിരിച്ച ഇതിന്റെ പിന്നണിയിലുള്ളവര്‍ക്ക് സാങ്കേതിക മേഖലയിലെ അറിവുകള്‍ വളരെ പരിമിതമാണ്. പലപ്പോഴും ഇരുട്ടില്‍ തപ്പുന്ന ഞങ്ങള്‍ക്ക് രാജ്യ-ദേശാ അതിര്‍ത്തികള്‍കപ്പുറത്ത് നിന്ന്‍ വെളിച്ചം കാണിച്ച് തരുന്നവരുടെ പ്രേരണയിലും പിന്തുണയിലുമാണ് ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്.
        മോങ്ങമെന്ന വളരെ പരിമിതമായ ചട്ടകൂടില്‍ ഇതിനെ ഒതുക്കി നിര്‍ത്തുമ്പോള്‍ അവിടുത്തെ ഓരോ ചലനങ്ങളും നമുക്കു വാര്‍ത്തയാണ്. സംഭവങ്ങളെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വ്യക്തികളുടെ ഭാവപകര്‍ച്ചകള്‍ ഞങ്ങള്‍ കാര്യമായെടുക്കാറില്ല. എന്നാല്‍ ഒരാളുടെയും വ്യക്തിത്വത്തിനും ഞങ്ങള്‍കാരണം ക്ഷതമേല്‍ക്കരുതെന്നും ഇതിന്റെ പിന്നണിയിലുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ട്. ഒരു സമ്പൂര്‍ണ്ണ വെബ് സൈറ്റ് എന്ന തലത്തിലേക്ക് എത്താന്‍ കടമ്പകള്‍ ഇനിയുമൊരുപാട് മുന്നിലുണ്ടെങ്കിലും മോങ്ങത്തെ നാട്ടുവര്‍ത്തമാനങ്ങള്‍ പറയുന്നതോടൊപ്പം തന്നെ ഗവണ്‍‌മെന്റ് വെബ് സൈറ്റുകള്‍ , മലയാള പത്രങ്ങള്‍ ,കമ്പ്യൂട്ടര്‍ പഠനസഹായം തുടങ്ങി സുപ്രധാന ലിങ്കുകള്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ മോങ്ങത്തിന്റെ ചരിത്രവും നമ്മുടെ നാട്ടില്‍ നിന്നു മണ്‍മറഞ്ഞ മഹത് വ്യക്തിത്വങ്ങളെയും പുതു തലമുറക്കു പരിചയപെടുത്താനും, മോങ്ങത്തെ രക്ത ദാധാക്കളുടെ സമ്പൂര്‍ണ്ണ വിവരങ്ങളും പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്ന് വരികയാണ്.
            ഈ ഒരു മാസ കാലത്തെ ചെറിയ കാലയളവില്‍ മാത്രം ആറായിരത്തില്‍ പരം പ്രാവശ്യം നമ്മുടെ നാടിന്റെ ഈ കൊച്ചു സംരംഭത്തെ വെബ് ലോകം തുറന്നു നോക്കിയിട്ടുണ്ട് എന്നതു ഒരു അതിശയിപ്പിക്കുന്ന നേട്ടം തന്നെയാണ്. ഉള്ളംകയ്യില്‍ ഇന്റര്‍നെറ്റുമായി നടക്കുന്ന ആധുനികതയുടെ ഈ യുഗത്തില്‍ മോങ്ങമെന്ന നമ്മുടെ കൊച്ചു ഗ്രമത്തിന്റെ വാര്‍ത്തകള്‍ വെബ് ലോകത്തെത്തിക്കാനുള്ള ഈ പരിശ്രമത്തിന് പിന്നണിയില്‍ ചലിപ്പിക്കുന്നവരും പിന്തുണ നല്‍കുന്നവരും രാജ്യ-ദേശാ അതിര്‍ത്തികള്‍ക്കപ്പുറത്ത് ഒട്ടനവധി പേര്‍ ഉള്ളതിനാല്‍ ആരെയും പേരെടുത്തു പറയുന്നില്ല എങ്കിലും വിശിഷ്യാ നാട്ടില്‍ നിന്നു തത്സമയം തന്നെ വാര്‍ത്തകള്‍ എത്തിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍ സാങ്കേതിക സഹായികള്‍ തുടങ്ങി എല്ലാവരോടുമുള്ള കടപ്പാടും നന്ദിയും ഈ വേളയില്‍ അറിയിക്കുകയാണ്.                                                           "എന്റെ മോങ്ങം ന്യൂസ് ബോക്സ്" എന്ന മോങ്ങത്തിന്റെ ഈ പൊതു സൈറ്റിന്റെ മുന്നോട്ടുള്ള ഗമനത്തിനു നിങ്ങള്‍ ഓരോരുത്തരുടെയും പൂര്‍ണ പിന്തുണ പ്രതീക്ഷിച്ച് കൊണ്ട് കക്ഷി രാഷ്ട്രീയത്തിനും ജാതി മത സങ്കുചിതങ്ങള്‍ക്കുമപ്പുറം മോങ്ങം എന്ന നമ്മുടെ നാടിന്റെ ഒരു പൊതു ശബ്ദമായി "എന്റെ മോങ്ങം ന്യൂസ് ബോക്സ്" സജീവമായി നിലകൊള്ളുമെന്നും നിങ്ങള്‍ക്ക് ഉറപ്പ് നല്‍കി കൊണ്ട് ഞങ്ങള്‍ അടുത്ത വാര്‍ത്തക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കട്ടെ.

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum