സ്കൂള്‍ കലണ്ടര്‍ മാറ്റം സ്വാഗാതാര്‍ഹം: അബ്‌ദുള്‍ റസാഖ് ചെറുപുത്തൂര്‍

2012 ഏപ്രിൽ 15, ഞായറാഴ്‌ച


       വിദ്ധ്യാഭ്യാസത്തിന്റെ അനിവാര്യത ഈ ഹൈടെക് നവയുഗത്തില്‍ ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. രക്ഷിതാക്കളില്‍ കാണുന്ന താല്പര്യവും കുട്ടികളില്‍ പുത്തന്‍ ഉണര്‍വേകുന്ന റിസല്‍റ്റും അതു നമ്മെ ബോധ്യപ്പെടുത്തുന്നു. തൃശൂരിലെ ഒരു പ്രമുഖ കോച്ചിങ് സെന്റര്‍ വിട്ടാല്‍ മലപ്പുറത്തെ ഹൈസ്കൂള്‍ വിട്ടതിന്നു തുല്ല്യമാണ്. നമ്മുടെ ഭക്ഷണം, വസ്ത്രം, വീട്, ലൈഫ് സ്റ്റൈല്‍ എല്ലാം മറിയപ്പോള്‍ അതുപോലെ കാലത്തിനുസൃതമായി മാറ്റങ്ങള്‍ക്ക് വിധേയമായ അനുയോജ്യമായ വിദ്ധ്യഭ്യാസവും അനിവാര്യമാണ്. ഇന്നത്തെ ഈ ഉണര്‍വിനു പിന്നില്‍ പരലല്‍ സ്കൂള്‍ സംവിധാനങ്ങള്‍ക്ക് പ്രത്യേകിച്ച് മലപ്പുറത്ത് നിര്‍ണായക പങ്കുണ്ടെന്നുള്ളത് ഇവിടെ വിസ്മരിച്ചു കൂട. ഗവണ്മെന്റ് സ്കൂളുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ മക്കളെ തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കുന്നു. നിങ്ങള്‍ പഠിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ക്കുള്ളത് ക്രിത്യമായി കിട്ടും എന്നുള്ള “കടമ കഴിക്കല്‍”  സ്ഥിതിയില്‍ നിന്നൊക്കെ കാലം ഒരുപാട് മാറിയിട്ടുണ്ട്.
           വിദ്ധ്യാഭ്യാസ പുരോഗതിക്ക് വേണ്ടി എല്ലാവരും ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമകാലീക യുഗത്തില്‍ വിദ്ധ്യാ‍ഭ്യാസ കലണ്ടര്‍ മാറ്റത്തിനെതിരെ എന്തിനാണീ കോലാഹലം...? സ്കൂള്‍ തുറന്ന് ഒരു മാസമായാല്‍ ഒരു മാസം നീണ്ട് നിക്കുന്ന റംസാന്‍ അവധി, അവധി കഴിഞ്ഞ് പിന്നെ കുട്ടി വന്ന് ഒരു മാസമാകുമ്പോഴേക്കും പരീക്ഷ തുടങ്ങുന്നു. ആദ്യ ഭാഗം വീണ്ടും പഠിപ്പിക്കാനിരുന്നാല്‍ പരീക്ഷക്ക് മുമ്പ് പഠിപ്പിക്കേണ്ട പാഠഭാഗം തീരില്ല, ഇനി ആദ്യ ഭാഗം പഠിപ്പിക്കാതിരുന്നാലോ കുട്ടികള്‍ക്ക് ഒന്നും തന്നെ മനസ്സിലാകുകയുമില്ല. ഇതാണ് നിലവില്‍ നമ്മുടെ സ്കൂളിലുള്ള മുസ്ലിം കലണ്ടറിന്റെ യഥാര്‍ത്ത അവസ്ഥ. കേരളത്തില്‍ സമാന്തരമായി പ്രവര്‍ത്തിക്കുന്ന എത്ര സ്ഥപനം ഇപ്പോള്‍ കാണിക്കാനൊക്കും...? നമ്മള്‍ പുന:ചിന്തനത്തിനു വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
     കേരളത്തിലെ ഒരു പ്രമുഖ മദ്രസാ ബോര്‍ഡ് സ്കൂളിനനുസരിച്ച് (ബോര്‍ഡിങ്ങ്) എന്ന പേരില്‍ സിലബസ് ഉണ്ടാക്കി മദ്രസകള്‍ നടത്തൂന്നു എന്നോര്‍ക്കണം. അതിന്റെ തലപ്പത്ത് മോങ്ങത്തുകാരായ ഉസ്താദുമാരുണ്ട്. പിന്നെ റമളാന്‍ മദ്രസ പ്രശ്‌നത്തില്‍ എത്ര പേര്‍ വരുന്നു എന്നത് ഇവിടെ വിലയിരുത്തുന്നില്ല. അതിനെ ഞായര്‍, വെള്ളി ദിവസങ്ങളിലേക്ക് കൂടുതല്‍ സമയമെടുത്ത് നടത്തിയാല്‍ തുല്ല്യ സമയം കിട്ടുകയും ചെയ്യും. നോമ്പെടുക്കുന്ന കുട്ടികളുടെ സൌകര്യത്തിനായി റമദാനില്‍ സ്കൂള്‍ 8 മണിക്ക് ആരംഭിക്കുകയും നേരത്തെ വിടുകയും വേണം. എല്ലാ വിഷയങ്ങളിലും പ്രശ്നമുണ്ടാക്കുന്നവരുണ്ടാകും അവര്‍ക്കതില്‍ പല നിശ്ചിപ്‌ത ലക്ഷ്യങ്ങളുമുണ്ടാകും. അവര്‍ക്ക് വിഷയത്തിന്റെ കാര്യ ഗൌരവം മനസിലാക്കിക്കൊടുത്ത് കലണ്ടര്‍ മാറ്റ തീരുമാനവുമായി ബന്ധപെട്ടവര്‍ മുന്നോട്ട് പോകണം. അല്ലാതെ ചിലരുടെ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ ഇത് തടസ്സപെട്ട് പോയാല്‍ നമ്മുടെ മക്കളുടെ വിദ്ധ്യാഭ്യാസ ഭാവിയണ് വഴിയാധാരമാകുന്നതെന്ന് രക്ഷിതാക്കള്‍ ബോധവന്‍‌മാരാവേണ്ടതുണ്ട്. പരിസര പ്രദേശത്തെ അണ്‍ഐഡഡ് മേഖലയിലെ ഇസ്ലാമിക് സ്ഥപനത്തിലെ സിസ്റ്റമെങ്കിലും ഒന്നു നോക്കിക്കൂടെ. പണമുള്ളവരുടെ മക്കള്‍ ജനറല്‍ കലണ്ടറില്‍ പഠിക്കുമ്പോള്‍ പാവപ്പെട്ടവരുടെ കുട്ടികളയതു കൊണ്ട് അവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതല്ലോ. 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum