ജിദ്ദ: പ്രവാസത്തിന്റെ യാന്ത്രിക ജീവിത വിരസതക്ക് കുളിർമയേകി മോങ്ങത്തെ പ്രവാസികള്‍ക്കായി ദര്‍ശന ക്ലബ്ബ് ജിദ്ദ കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സൌഹൃദ ഫുട്ബോൾ മത്സരം സമനിലയില്‍ അവസാനിച്ചു. മോങ്ങത്തിന്റെ പ്രവാസികളായ പഴയകാല ഫുട്ബോൾ കളിക്കാരും പുതു തലമുറയിലെ കളിക്കാരും പ്രായം മറന്ന് നിറഞ്ഞാടിയപ്പോൾ അല്‍ വലീദി ഇസ്തിറാ ഹ ഗ്രൌണ്ടിൽ ആദ്യാവസാനം ആവേശം അലയടിച്ച ഇലവന്‍സ് മത്സരത്തില്‍ ചേങ്ങോടന്‍ കബീര്‍ നയിച്ച ടൌണ്‍ ടീം മോങ്ങവും വാളപ്ര ഗഫൂര്‍ നേതൃത്വം നല്‍കിയ യംഗ്‌മെന്‍സ് മോങ്ങവും വീറും വാശിയുമുറ്റിയ കളിയാണ് പുറത്തെടുത്തത്.
വാളപ്ര ഗഫൂറും ഷാജഹാനും നേതൃത്വം നൽകിയ യംഗ്‌മെന്‍സ് മോങ്ങം ടീമില്‍ അൽമജാൽ അബ്ദുറഹിമാൻ ഹാജി, ഇബ്‍റാഹിം വെണ്ണക്കോടന്‍ , ഷിഹാബ് ചുണ്ടക്കാടൻ , അബ്ദുറഹിമാൻ ബാപ്പുട്ടി, ഉമർ ചാണ്ടി, യാസിർ സി.കെ, മൻസൂർ സി.കെ, നഹാസ് ചോക്കാട്, നിസാര്‍ മേല്‍മുറി എന്നിവരെ അണി നിരത്തിയപ്പോൾ കബീർ ചേങ്ങോടനും ഉമർ കൂനേങ്ങലും നെത്രുത്വം നൽകിയ ടൌണ്‍ ടീം മോങ്ങത്തില്‍ ഓത്ത്പള്ളി ബാവ, ബി.നാണി, അഷ്‍റഫ് പനപ്പടി, ഷിഹാബ് എം.പി, മുസ്തഫ സി.കെ, നാസർ സി.കെ.പി, സലീം സി.കെ.പി, നാണി കൂനേങ്ങൽ, സമദ് സി.കെ.പി, സലീൽ മണ്ണാത്തിക്കല്ല് എന്നിവരടങ്ങുന്ന ശക്തമായ ടീമുമായാണ് കളത്തിലേക്കിറങ്ങിയത്.
കളിയുടെ ആദ്യ പകുതിയിൽ ഗഫൂറിന്റെ നേത്രുത്വത്തിലുള്ള യംഗ്‌മെന്‍സ് ടീമിന് തുടക്കം അല്‍പ്പം ചുവട് പിഴച്ചു. ആ താളപ്പിഴവിനെ മുതലെടുത്ത് കളിയുടെ പതിനാലാം മിനുട്ടിൽ ടൌണ്‍ ടീമിന്റെ മുസ്തഫ സി.കെ തൊടുത്ത് വിട്ട അസ്ത്രം യഗ്‌മന്‍സിന്റെ ഗോളി അല്‍ മജാല്‍ അബ്ദുറഹ്‌മാനാജി പ്രായം മറന്ന് പാറി തട്ടി തെറിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് പരാജായപെട്ട് വല ചലിപ്പിച്ചതോടെ (1-0) ന് ടൌണ്‍ ടീം മുന്നിട്ടു നിന്നു. തുടർന്ന് മൂന്നു മിനുട്ടിനകം യംഗ്‌മെന്‍സിന്റെ നഹാസിന്റെ കാലില്‍ നിന്ന് ഒരു സെൽഫ് ഗോളു കൂടി പിറന്നതോടെ (2-0) കളി ഒഴുക്കൻ മട്ടിലായി. ഇരുപത്തി ആറാം മിനുട്ടിൽ ശിഹാബ് ചുണ്ടക്കാടന്റെ അത്യുജ്ജ്വല ഫോമിൽ ഒരു ഗോൾ ടൌണ്‍ ടീമിന്റ് കരുത്തനായ ഗോളി ഉമ്മര്‍ കൂനേങ്ങലിനെ മറി കിടന്ന് ഗോള്‍ വലയം കടന്നതോടെ കളിയുടെ ആദ്യ പകുതിയി ബി ടീം (2-1) ന് മുന്നിട്ടു നിന്നു.
രണ്ടാം പകുതിയിൽ തുടക്കത്തിലെ പിഴവുകൾ പരിഹരിക്കുന്നതിന്ന് യംഗ്‌മെന്‍സ് ടീം കളിക്കാരുടെ പൊസിഷനിൽ ചില അഴിച്ചു പണി നടത്തിയതോടെ ഷജഹാൻ, ഉമർ ചാണ്ടി, ഷിഹാബ് ചുണ്ടക്കാടൻ , യാസിർ എന്നിവരടങ്ങുന്ന ഫോർവേഡിന്റെ തുടരെത്തുടരെയുള്ള മുന്നേറ്റത്തിൽ ടൌണ്‍ ടീമിന്റെ വന്‍മതിലിനെയും ഗോളിയേയും മറികടന്ന് ശിഹാബ് ചുണ്ടക്കാടന്‍ തുടരെ തുടരെ രണ്ടു തവണ (2-3) ഗോൾ വല ചലിപ്പിച്ചു ഹാട്രിക്ക് നേടി. തുടർന്ന് സലീലും സലീമും (3-4) ടൌണ്‍ ടീമിന് വേണ്ടി ഓരോ ഗോൾ വീതവും യംഗ്‌മെന്‍സിന്റെ ഗഫൂർ വാളപ്ര, മൻസൂർ സി.കെ.പി എന്നിവരുടെ ഷോട്ടുകളും ലക്ഷ്യം കണ്ടതോടെ കളി (5 - 4) ന് യംഗ്‌മെന്‍സ് ടീം മുന്നിട്ടു നിന്നു. തുടർന്നുള്ള വാശിയേറിയ പോരാട്ടത്തിൽ പന്തുമായി ശരവേഗത്തില്‍ മുന്നേറിയ ഷാജഹാനെ പനാല്‍റ്റി കോര്‍ട്ടിനു അടുത്ത് വെച്ച് ഫൌൾ ചെയ്തു വീഴ്ത്തിയ ശിഹാബ് എം.പിക്ക് റഫറി ബഷീർ ബാബു മഞ്ഞക്കാർഡ് വിധിച്ചു. കളിയുടെ അവസാന മിനുട്ടിൽ സകല പ്രതിരോധ മതിലുകളെയും തകര്‍ത്ത് മുന്നേറിയ കബീർ ചേങ്ങോടൻ തൊടുത്തുവിട്ട ഷോട്ട് യംഗ്‌മെന്‍സിന്റെ ഗോളിയേയും മറികടന്ന് പോസ്റ്റിൽ പതിച്ചതോടെ (5-5)എന്ന സ്കോറിൽ കളി അവസാനിക്കുകയായിരുന്നു.
മത്സരത്തിൽ മൂന്നു ഗോളുകളടിച്ച ശിഹാബ് ചുണ്ടാക്കാടനായി തിരഞ്ഞെടുത്തു. ടി.പി.സംഷുദ്ധീനും സി. ബഷീര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു. ബി.ബഷീര്‍ ബാബുവും, സി.ടി.അലവി കുട്ടിയും മത്സരം നിയന്ത്രിച്ചു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ